തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്‌ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ സന്ദീപ് നായരുടെ പാസ്‌പോർട്ട് ഹാജരാക്കണമെന്നും ഉപാധിയായി പറഞ്ഞിട്ടുണ്ട്.
ഇതിനൊപ്പം തന്നെ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പുസാക്ഷിയായി. ഇവരെ മാപ്പുസാക്ഷികൾ ആക്കാനുള്ള എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്‌ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു എൻഐഎയുടെ ആവശ്യം.
നിലവിൽ കഴിഞ്ഞ 6 മാസക്കാലമായി സന്ദീപ് നായർ ജയിലിൽ കഴിയുകയാണ്. എൻഐഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇനിയും സന്ദീപിന് പുറത്തിറങ്ങാൻ സാധിക്കില്ല. കസ്‌റ്റംസ് കേസിൽ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. കൂടാതെ ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിലും സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിട്ടില്ല.
Read also : നിയമസഭാ കാലാവധി അവസാനിക്കും മുൻപ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തും; കമ്മീഷൻ