ന്യൂഡെല്‍ഹി: അസം പൗരൻമാര്‍ക്കുനേരെ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ വ്യക്‌തമാക്കി. അതിക്രമവുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ (എപിസിആര്‍) നേതൃത്വത്തില്‍ തയാറാക്കിയ വസ്‌തുതാന്വേഷണ റിപ്പോര്‍ട് പുറത്തിറക്കി സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭൂമിയുടെ പേരില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗിക്കുക മാത്രമാണ് മൊയ്‌നുല്‍ ഹഖ് ചെയ്‌തത്. എന്നാൽ വെടിയുണ്ടകള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യമാണ് മൊയ്‌നുല്‍ ഹഖിനോട് ഫോട്ടോഗ്രാഫര്‍ ചെയ്‌തത്. ധാര്‍മികവും നിയമപരവുമായ നിയമസാധുതകളെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ നിയമപരമായി നേരിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. മറ്റു ഭരണകൂടങ്ങള്‍ക്ക് പാഠമാകാന്‍ എപിസിആറുമായി ചേര്‍ന്ന് കേസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം നിയമപരമായി നേടിയെടുക്കാന്‍ എപിസിആര്‍ പോരാടുമെന്ന് ഭാരവാഹി നദീം ഖാന്‍ വ്യക്‌തമാക്കി. മൊയ്‌നുല്‍ ഹഖിന്റെ മക്കളുടെ വിദ്യാഭ്യാസം എപിസിആര്‍ ഏറ്റെടുക്കാനും തീരുമാനമായി.
Read also: കർഷകർ യുപിയിൽ ഭരണമാറ്റം കൊണ്ടുവരും; ദീപിന്ദര്‍ സിംഗ് ഹൂഡ