തിരുവനന്തപുരം: സംസ്‌ഥാനത്ത് മലയാളികളുടെ പ്രിയ മൽസ്യവിഭവമായ മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തിക്ഷാമം രൂക്ഷമായത്. നിലവിൽ കടലിൽ ഇറങ്ങുന്ന ചുരുക്കം ചില വള്ളങ്ങളിൽ മാത്രമാണ് മത്തി കിട്ടുന്നത്. എന്നാൽ ഇതിന്റെ വില കുത്തനെ ഉയരുകയും ചെയ്‌തു.
നിലവിൽ 250 രൂപ മുതൽ 320 രൂപ വരെയാണ് മത്തിക്ക് കിലോവില. തമിഴ‍്‍നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികൾക്ക് അതിനോടില്ല. കടലിൽ ചൂട് കൂടിയതോടെയാണ് മത്തി ക്ഷാമം രൂക്ഷമായതെന്നാണ് വിലയിരുത്തൽ. മൽസ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്ആർഐ പോലുള്ള പഠന സംഘങ്ങളും ശരിവച്ചിരുന്നു.
ഈ മാസം 31ആം തീയതിയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. ഇതോടെ നിലവിലെ സ്‌ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് തീരമേഖലയിലുള്ളവർ.
Read also: ഐസിസി ഏകദിന റാങ്കിംഗ്; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്