റിയാദ്: സൗദി അറേബ്യയില്‍ 1102 പേര്‍ക്ക് ബുധനാഴ്‌ച രോഗമുക്‌തി. 561 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതേസമയം 27 പേര്‍ രാജ്യത്ത് വിവിധയിടങ്ങളിലായി മരണപ്പെട്ടു.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‍ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,31,359 ആയി. 4569 പേര്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടു. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,004 ആയി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 1095 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.5 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.
റിയാദ് (5), ജിദ്ദ (2), മക്ക (4), മദീന (1), ദമ്മാം (2), ത്വാഇഫ് (1), മുബറസ് (1), ഖമീസ് മുശൈത്ത് (1), ഹാഇല്‍ (1), ബുറൈദ (1), അബഹ (2), ഖര്‍ജ് (1), സബ്യ (1), അയൂണ്‍ (1), സുല്‍ഫി (1), അല്‍ഖുവയ്യ (1), ദമദ് (1) എന്നിവിടങ്ങളിലാണ് ബുനാഴ്‌ച മരണങ്ങള്‍ രേഖപ്പെടുത്തിയത്.
മക്കയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. 75പേര്‍ക്കാണ് ഇവിടെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
മറ്റ് പ്രധാന നഗരങ്ങളിലെ കോവിഡ് കണക്ക്;
ജിദ്ദ- 51, ഹുഫൂഫ്- 38, മദീന- 37, റിയാദ്- 34, ദമ്മാം- 29, യാംബു- 26, ബല്‍ജുറഷി- 19, ജുബൈല്‍- 14, ഹാഇല്‍- 14, മുബറസ്- 13, ഖത്വീഫ്- 12, ഖമീസ് മുശൈത്ത്- 11
ബുധനാഴ്‌ച 48,854 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,190,822 ആയി.
Kerala News: ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം