കോവിഡ്; സൗദി അറേബ്യയില്‍ 1102 പേര്‍ക്ക് രോഗമുക്‌തി, 561 പുതിയ രോഗികള്‍, മരണം 27

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ 1102 പേര്‍ക്ക് ബുധനാഴ്‌ച രോഗമുക്‌തി. 561 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതേസമയം 27 പേര്‍ രാജ്യത്ത് വിവിധയിടങ്ങളിലായി മരണപ്പെട്ടു.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‍ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,31,359 ആയി. 4569 പേര്‍ ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടു. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,004 ആയി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 1095 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.5 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.

റിയാദ് (5), ജിദ്ദ (2), മക്ക (4), മദീന (1), ദമ്മാം (2), ത്വാഇഫ് (1), മുബറസ് (1), ഖമീസ് മുശൈത്ത് (1), ഹാഇല്‍ (1), ബുറൈദ (1), അബഹ (2), ഖര്‍ജ് (1), സബ്യ (1), അയൂണ്‍ (1), സുല്‍ഫി (1), അല്‍ഖുവയ്യ (1), ദമദ് (1) എന്നിവിടങ്ങളിലാണ് ബുനാഴ്‌ച മരണങ്ങള്‍ രേഖപ്പെടുത്തിയത്.

മക്കയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. 75പേര്‍ക്കാണ് ഇവിടെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

മറ്റ് പ്രധാന നഗരങ്ങളിലെ കോവിഡ് കണക്ക്;

ജിദ്ദ- 51, ഹുഫൂഫ്- 38, മദീന- 37, റിയാദ്- 34, ദമ്മാം- 29, യാംബു- 26, ബല്‍ജുറഷി- 19, ജുബൈല്‍- 14, ഹാഇല്‍- 14, മുബറസ്- 13, ഖത്വീഫ്- 12, ഖമീസ് മുശൈത്ത്- 11

ബുധനാഴ്‌ച 48,854 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,190,822 ആയി.

Kerala News: ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE