റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്‌ടറേറ്റും അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് നിലവിൽ സൗദി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഈ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
കൂടാതെ ഇവ പുതുക്കുന്ന നടപടികൾക്കായി പ്രവാസികൾ ജവാസാത്ത് ഓഫിസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.
Read also: അലിഗഡിന്റെ പേര് മാറ്റണം; സർക്കാരിന് ശുപാർശ നൽകി ജില്ലാ പഞ്ചായത്ത്