തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസങ്ങളായി അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ സ്‌കൂളില്‍ പഠനം ആരംഭിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 286 ദിവസമായി സംസ്‌ഥാനത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എങ്കിലും ഇത്തവണയും സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ പുതുതായി എത്തിയത്.
ഇന്ന് മുതല്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹര്യത്തില്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമ്പോൾ 10,12 ക്ളാസുകളിലെ 50 ശതമാനം കുട്ടികള്‍ക്കാണ് ഓരോ ദിവസവും പ്രവേശനം നല്‍കുന്നത്. ഇവര്‍ നിര്‍ബന്ധമായും വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഒപ്പം തന്നെ സാനിറ്റൈസര്‍ ഉപയോഗിക്കുകയും, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ബെഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ ഇരിക്കുകയും വേണം.
കോവിഡ് വ്യാപനം സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിലും പൊതു വിദ്യാലയങ്ങളില്‍ അഡ്‌മിഷൻ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ആശ്വാസം പകരുന്നതാണ്. ഒന്നാം ക്ളാസില്‍ മാത്രം 8,170 കുട്ടികള്‍ മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കൂടുതലായി പ്രവേശനം നേടിയിട്ടുണ്ട്. എന്നാല്‍ അഞ്ചാം ക്‌ളാസിലെ ഈ കണക്കുകള്‍ 43,789 ആണ്. അതായത് ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ ചേർന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതായും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും