മലപ്പുറം: ജില്ലയിലെ തിരൂർ സ്വദേശിനിക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. ഡെൽഹിയിൽ പഠിക്കുന്ന 19കാരിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മൈറ്റ് എന്ന പ്രാണിയാണ് ചെള്ളുപനി പടർത്തുന്നത്. ഈ പ്രാണി കടിക്കുന്ന ആളുകളിലാണ് രോഗം സ്‌ഥിരീകരിക്കുന്നത്.
അതേസമയം രോഗം സ്‌ഥിരീകരിച്ച യുവതി നിലവിൽ തിരൂർ ശിഹാബ് തങ്ങൾ സ്‌മാരക ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഡെൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.
പനി, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. വൃത്തിഹീനവും കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്നതുമായ സ്‌ഥലങ്ങളിലാണ് ഈ പ്രാണികളെ കാണുന്നത്.
Read also: പോലീസുകാരുടെ മരണം; കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ