കോഴിക്കോട്: കനത്ത മഴയോടൊപ്പം വടകര മേഖലയിൽ കടലാക്രമണവും രൂക്ഷം. കടലാക്രമണത്തിൽ കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. സമീപത്തെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറുകയാണ്. കടലാക്രമണം ഇനിയും ശക്‌തമായാൽ റോഡരികിലെ വൈദ്യുതി പോസ്‌റ്റും നിലംപതിക്കും.
2 മാസം മുൻപ് തുടങ്ങിയ കടലാക്രമണമാണ് മേഖലയിൾ ഇപ്പോഴും അതി ശക്‌തമായി തുടരുന്നത്. ഇതോടെ റോഡുകൾ ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണ്. തകർന്ന റോഡിന് സമീപം കല്ലിട്ടതിനാൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തു കൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പോർട് ഓഫിസ് ഭാഗം മുതൽ കൂടുതൽ കല്ലിട്ട് ബലപ്പെടുത്തിയാൽ മാത്രമേ റോഡ് സംരക്ഷിക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു.
സമീപത്തെ വീടുകളിലെ ചുമർ ഭിത്തി വരെ തിരമാലകൾ അടിച്ചു കേറാൻ തുടങ്ങി. കടലാക്രമണം ഇനിയും ശക്‌തമായാൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് സമീപ വാസികൾ.
Read Also: വാക്‌സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും