തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്.വടകര ഡിപ്പോയിൽ നിന്നുള്ള 11 സർവീസുകൾ മുടങ്ങി. നിലമ്പൂരിൽ നിന്നുള്ള 15 സർവീസുകൾ മുടങ്ങി. കോഴിക്കോട് നിന്ന് ഇന്ന് ഒരു സർവീസ് മാത്രമാണ് നടത്തിയത്. കാട്ടക്കട, അടൂർ, ഗുരുവായൂർ, മാവേലിക്കര,തൃശൂർ, താമരശ്ശേരി, കുളത്തുപ്പുഴ, കോന്നി, വെഞ്ഞാറമൂട്, പത്തനാപുരം ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ പൂർണമായും മുടങ്ങി.
തമ്പാനൂർ ഡിപ്പോയിൽ ജീവനക്കാർ ഇല്ലാത്തതിനാൽ നിരവധി സർവീസുകൾ റദ്ദാക്കി. പുനലൂരിൽനിന്ന് 5 സർവീസുകളും, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് വീതവും തലശേരിയിൽ നിന്ന് അഞ്ചും കാസർഗോഡിൽ നിന്ന് നാല് സർവീസുകളും മാത്രമാണ് നടന്നത്.
സമരം നേരിടാന്‍ കെഎസ്ആർടിസി മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ മന്ത്രി ആന്റണി രാജുവുമായുളള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ സമരത്തിന് ആഹ്വാനം ചെയ്‌തത്.
Most Read: എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ