കോഴിക്കോട്: പറമ്പിൽ ബസാറിൽ മോഡലും നടിയുമായ ഷഹാന മരിച്ച സംഭവത്തിൽ ഭർത്താവ് സജാദിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും.
അന്വേഷണത്തിന്റെ ഭാഗമായി കാസർഗോഡുള്ള ഷഹാനയുടെ വീട്ടിലെത്തി അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. സജാദിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായാണ് അപേക്ഷ സമർപ്പിക്കുന്നത്.
ഷഹാനയെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ലഹരിക്കടിമയായ സജാത് നിരന്തരം ഷഹാനയെ മർദ്ദിക്കാൻ ഉണ്ടായിരുന്നു. ഇങ്ങനെ മർദ്ദിച്ച മുറിവിന്റെ പാടുകളാണ് ഷഹാനയുടെ മൃതദേഹത്തിൽ കണ്ടത്.
അതേസമയം ഷഹാനയുടേത് ആത്‌മഹത്യ ആണെന്നാണ് പോലീസിന്റെയും ഫോറൻസികിന്റെയും നിഗമനം. പരിശോധയ്‌ക്ക് അയച്ച ആന്തരിക ശ്രവ ഫലം ഇനിയും എത്തിയില്ല. പറമ്പിൽ ബസാറിലെ വാടക വീട്ടിൽ ഈ മാസം 13നാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read: വിസ്‌മയ കേസ്; പ്രതി കിരണിന്റെ ശിക്ഷാ വിധി ഇന്ന്