ന്യൂഡെല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 89 വയസായിരുന്നു. മൃതദേഹം ഡെല്‍ഹി എയിംസിന് വിട്ടുനല്‍കി. ഡെല്‍ഹിയിലെ ഗുഡ്ഗാവിലായിരുന്നു കൽപകം താമസിച്ചിരുന്നത്. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു.
കൽപകം യെച്ചൂരിയുടെ മരണത്തില്‍ സിപിഐഎം അനുശോചനം രേഖപ്പെടുത്തി. “യെച്ചൂരിയോടും കുടുംബത്തിനോടും പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നു. മരണാനന്തരം തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കണമെന്ന മാതൃകാപരമായ തീരുമാനം കല്‍പകം യെച്ചൂരി കൈക്കൊണ്ടിരുന്നു”- അനുശോചന സന്ദേശത്തില്‍ പറയുന്നു.
കൽപകം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു. സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി ഈ വർഷമാദ്യം കോവിഡ് ബാധിതനായി മരണപ്പെട്ടിരുന്നു.
Read also: മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി