ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അനുഭവിക്കുന്ന ‘മാനസിക സംഘർഷത്തിന്റെ’ വ്യാപ്‌തി പറഞ്ഞ് കൊച്ചു പെൺകുട്ടി. കശ്‌മീരിൽ നിന്നുള്ള ആറു വയസുകാരി തന്റെ ‘പഠനഭാരത്തെ’ കുറിച്ച് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയോട് പരാതി പറയുന്നത്. ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാദ്ധ്യമ പ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
മുതിർന്നവർ തങ്ങളുടെ ആവലാതികൾ പറയുന്നതുപോലെ വളരെ ഗൗരവത്തോടെയാണ് ഈ ആറു വയസുകാരി തന്റെ ‘പ്രയാസങ്ങൾ’ പറയുന്നത്. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചക്ക് 2 മണി വരെ തുടരുമെന്നും ഇതിനിടക്ക് ഇംഗ്ളീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം പഠിക്കണമെന്നുമാണ് കൊച്ചു മിടുക്കിയുടെ പരാതി.
“ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?”- നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു. ശേഷം കൈകള്‍ കൊണ്ട് ‘മടുത്തു’ എന്ന ആംഗ്യവും. പിന്നെ കുറച്ചു സമയം നിശബ്‌ദമായി ഇരുന്നതിന് ശേഷം ‘എന്തു ചെയ്യാം’ എന്നൊരു ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
നിഷ്‍കളങ്കമായി സംസാരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മനോഹരമായ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്. രസകരമായ കമന്റുകൾക്കൊപ്പം കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുണ്ടോ എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്.
A six-year-old Kashmiri girl’s complaint to @PMOIndia @narendramodi regarding long hours of online classes and too much of school work. pic.twitter.com/S7P64ubc9H
— Aurangzeb Naqshbandi (@naqshzeb) May 29, 2021
Technology News: ക്ളബ്ഹൗസ് ആപ്പ് ഡൗൺലോഡ് 2 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച