തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ശബരിമല സ്‌പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ സ്‌നാനം അനുവദിക്കരുതെന്നും, കെട്ടുനിറ ചടങ്ങുകള്‍ അനുവദിക്കരുതെന്നും ദര്‍ശനം നടത്തുന്നത് പൂര്‍ണമായും വെര്‍ച്യുല്‍ ക്യൂ വഴിയായിരിക്കണം എന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഒപ്പം തന്നെ 60 വയസിന് മുകളിലുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കരുതെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആളുകള്‍ക്ക് മാത്രമായിരിക്കണം പ്രവേശനം നല്‍കേണ്ടത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
തീര്‍ത്ഥാടകര്‍ക്ക് നിലക്കലില്‍ വച്ച് കോവിഡ് പരിശോധന നടത്തണമെന്നും നെഗറ്റീവ് ആകുന്ന ആളുകളെ മാത്രമേ ദര്‍ശനത്തിനായി കടത്തിവിടാന്‍ പാടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പോസിറ്റീവ് ആകുന്ന ആളുകളുടെ കൂടെ വരുന്ന ആളുകളുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നും, തന്ത്രിക്കോ മേൽശാന്തിക്കോ കോവിഡ് സ്‌ഥിരീകരിച്ചാല്‍ തുടര്‍ നടപടികള്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും വ്യക്‌തമായ പദ്ധതി ഉണ്ടായിരിക്കണമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read also : താന്‍ വളര്‍ന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയെന്ന് ശശി തരൂർ