ന്യൂഡെൽഹി: ഇന്ത്യയില്‍ മതസ്‌പർധ സാധാരണ സംഭവമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ശശി തരൂര്‍ എം പി. വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറി പരസ്യം പിന്‍വലിച്ചതിലാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പ്രതികരണം അറിയിച്ചത്.
‘ഞാന്‍ വളര്‍ന്നു വന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു, അതും ഏറ്റവും ദോഷകരമായ രീതിയില്‍. മതസ്‌പർധ പ്രചരിപ്പിക്കുന്നത് തികച്ചും സാധാരണമായ ഒരു കാര്യമായി തീരുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറിപ്പോകുന്ന ഒരു ദിനം വരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല.’ ശശി തരൂര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ തനിഷ്‌ക് ജ്വല്ലറിയുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും തരൂർ പറഞ്ഞു.
2/2 Its capitulation points to the pervasive atmosphere of fear & intimidation that some have unleashed in the country. India has changed unrecognizably for the worse from the country I grew up in. Never thought i’d see the day when purveying communal hatred is the new normal!
— Shashi Tharoor (@ShashiTharoor) October 14, 2020
ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പരസ്യം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുകയായിരുന്നു. ശേഷം തനിഷ്‌ക് പരസ്യം പിൻവലിക്കുകയും ചെയ്‌തു.
Read also: ഹത്രസ് കേസ്; അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം, യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍