കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ. നാളെ മുതൽ ദ്വീപിൽ സന്ദർശകരെ അനുവദിക്കില്ല. അഡ്‌മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും അഡ്‌മിനിസ്ട്രേഷന്റെ അനുമതി വേണം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് വിശദീകരണം.
ഇതിനിടെ, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ അഡ്‌മിനിസ്‌ട്രേറ്റർ ഉമേഷ് സൈഗാൾ രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് സൈഗാൾ ആരോപിച്ചു. ഗുണ്ടാ ആക്‌ടും അംഗനവാടികൾ അടച്ചുപൂട്ടിയതും മൽസ്യ ഷെഡുകൾ പൊളിച്ചു മാറ്റിയതും തെറ്റായ നടപടികളാണ്. അഡ്‌മിനിസ്‌ട്രേറ്റർക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിലാണ് സൈഗാളിന്റെ പരാമർശം.
Also Read: ജോലിക്ക് എത്തിയില്ല; ദളിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂവുടമ