ഗാന്ധിനഗർ: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മൽസരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. രാജ്യത്ത് ഹൈന്ദവ വര്‍ഗീയതയെ പുനരുജ്‌ജീവിപ്പിക്കാനും അതിന് ദേശീയ പരിവേഷം നല്‍കാനുമുളള ആസൂത്രിത ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘നാഥുറാം ഗോഡ്സെ എന്റെ ആദര്‍ശം’ എന്ന വിഷയത്തിലാണ് ഗുജറാത്തിലെ സ്‌കൂളുകളില്‍ പ്രസംഗ മൽസരം നടത്തിയത്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വിവിധ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളിലെ അഞ്ച് മുതല്‍ എട്ട് വരെയുളള ക്ളാസുകളിലെ കുട്ടികള്‍ക്കാണ് വിവാദ വിഷയത്തില്‍ പ്രസംഗ മൽസരം സംഘടിപ്പിച്ചത്. ഇതിനിടെ മൽസരത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പുറത്തായതോടെയാണ് വിവിധ കോണുകളിൽ നിന്നും വന്‍ പ്രതിഷേധം ഉയർന്നത്.
ആര്‍എസ്എസ് നേതാവിനെ മഹത്വവൽകരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഡോ. സുനില്‍ പി ഇളയിടം ചൂണ്ടിക്കാട്ടി. ഹൈന്ദവ വര്‍ഗീയതയുടെ രാഷ്‌ട്രീയയത്തിന് ദേശീയ പരിവേഷം നല്‍കാനുമുളള ആസൂത്രിത ഗൂഢാലോചനയാണ് ഗോഡ്സെ പ്രകീര്‍ത്തനമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്താനുളള ശ്രമമായിരുന്നു ഗാന്ധിവധം എന്ന് വരുത്തി തീർക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും വ്യക്‌തമാക്കി.
Most Read: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്