രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം; കാസർഗോഡ് ജില്ലയിൽ 10 കേന്ദ്രങ്ങൾ

By News Desk, Malabar News
vaccination kasargod
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ജില്ലയിൽ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എവി രാംദാസ് അറിയിച്ചു. ആകെ 10 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്‌ജമാക്കിയിരിക്കുന്നത്.

താലൂക്കാശുപത്രി തൃക്കരിപ്പൂർ, സാമൂഹികാരോഗ്യ കേന്ദ്രം (ബേഡഡുക്ക, മഞ്ചേശ്വരം), കുടുംബാരോഗ്യ കേന്ദ്രം (കരിന്തളം, വെള്ളരിക്കുണ്ട്, ആനന്ദാശ്രമം, എണ്ണപ്പാറ, മുള്ളേരിയ, ചിറ്റാരിക്കാൽ, ചട്ടഞ്ചാൽ) എന്നിവിടങ്ങളിലാണ് വാക്‌സിൻ കുത്തിവെപ്പ് നടക്കുക.

ഒരു കേന്ദ്രത്തിൽ 200 പേർക്ക് വീതം ആകെ 2,000 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച വാക്‌സിനേഷൻ വൈകിട്ട് 5 മണി വരെ തുടരും. ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ നൽകുക.

60 വയസിന് മുകളിലുള്ള പൗരൻമാർ ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത്‌ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. ആരോഗ്യ പ്രവർത്തകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചവർ എന്നിവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായാൽ എല്ലാ കേന്ദ്രങ്ങളിലും കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു.

Also Read: ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE