തിരുവനന്തപുരം: കോവിഡ് സ്‌ഥിരീകരിച്ചവർ ആണെങ്കിലും ഗുരുതര രോഗമുള്ളവർക്ക് ചികിൽസ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനിടയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ നിലവിൽ രോഗവ്യാപനത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പരിശോധിക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും, കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തിയായതായി അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്‌തു.
Read also: വാഹനങ്ങളിലെ തീപിടുത്തം; കാരണങ്ങൾ അറിയാം, തടയാനും മാർഗമുണ്ട്