ന്യൂഡെല്‍ഹി: കേന്ദ്ര കർഷക ബില്ലിനെതിരെ രാജ്യതലസ്‌ഥാനത്ത് കർഷകർ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുന്നുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച വ്യക്‌തമാക്കി.
വിളവെടുപ്പ് കാലം ആയതിനാൽ ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും. ഇത്തരത്തിൽ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര സമയമെടുത്താലും ശരി, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിളകള്‍ നശിപ്പിക്കരുതെന്നും, ആത്‍മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി അഭ്യർഥന നടത്തുന്നുണ്ട്.
Read also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ