ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്). റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഹെയ്‌തിയിലെ സ്‌കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്.
ലോസ് ഏഞ്ചൽസിലെ സൌത്ത് വെസ്‌റ്റേൺ ടൗണിൽ ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്‌ത്യൻ പള്ളിയും തകർന്ന കെട്ടിടത്തിൽ ഉൾപ്പെടും. പ്രദേശത്ത് തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കുമെന്ന് യുഎസ്‌ജിഎസ് പറഞ്ഞു.