വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു

By News Desk, Malabar News
Ajwa Travels

ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ തുടർന്ന് ചെളിക്കുളമായി തീർന്നത്.

മാർച്ച് 31ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട പെരളം- ചിറ്റാരിക്കാൽ റോഡിന്റെ പണികൾ ഇഴഞ്ഞ് നീങ്ങുകയാണ്. മൺപണി നടത്തിയതിനാൽ ഈ റോഡുകളിൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പണി പൂർത്തിയാകുന്ന മലയോര ഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ ടൗണിലും പെരളം- കടുമേനി റോഡിലും ഓവുചാൽ നിർമാണം പൂർത്തിയായിട്ടില്ല. റോഡരികിലെ വൈദ്യുത തൂണുകൾ മാറ്റി സ്‌ഥാപിക്കാത്തതിനാൽ പലയിടത്തും ഓവുചാലുകൾ ഭാഗികമാണ്.

ശക്‌തമായ വേനൽമഴയിൽ വെള്ളം കുത്തിയൊലിച്ച് പൂർത്തിയാകുന്ന റോഡുകൾ പോലും തകരാൻ തുടങ്ങി. ചിറ്റാരിക്കാൽ ടൗണിലെ കുരിശുപള്ളിക്ക് സമീപത്തെ റോഡുകളും മഴയിൽ തകർന്നിട്ടുണ്ട്.

Also Read: കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE