തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വാശ്രയ ബി എഡ് കോളേജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രീം കോടതി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇത് പ്രകാരം മെറിറ്റ് സീറ്റിലേക്ക് 45,000വും, മാനേജ്‌മെന്റ് സീറ്റിൽ 60,000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു.
ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ സാധിക്കില്ലെന്നാണ് സംസ്‌ഥാന സർക്കാർ കോടതിയിൽ വ്യക്‌തമാക്കിയത്. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. തുടർന്നാണ് ഫീസ് വർധന ശരിവച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
നിലവിൽ മെറിറ്റിൽ സീറ്റ് നേടിയവർക്കും, മാനേജ്‌മെന്റ് സീറ്റ് നേടിയവർക്കും 29,000 രൂപയാണ് ഫീസ്. 2008 മുതൽ ബി എഡ് കോളേജുകളിൽ ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും, ഇതിനിടയിൽ വർധിച്ച കോളേജ് നടത്തിപ്പ് ചിലവും പരിഗണിച്ചാണ് വിദഗ്‌ധ സമിതി ഫീസ് വർധനക്ക് ശുപാർശ ചെയ്‌തത്.
Read also: തെലുങ്കാനയില്‍ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി