തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. വിചാരണകോടതി മാറ്റണമെന്ന് സര്‍ക്കാരും, ആക്രമണത്തിന് ഇരയായ നടിയും ഒരുപോലെ ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാൻ തയ്യാറാകാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ എടുക്കുകയായിരുന്നു.
കേസിന്റെ വിചാരണ വേളകളില്‍ വിചാരണകോടതി ഏകപക്ഷീയമായ നിലപാടുകളാണ് എടുക്കുന്നതെന്നും, പ്രതിഭാഗത്തിനെതിരെയുള്ള പല നിര്‍ണായക മൊഴികളും രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. കൂടാതെ വിചാരണക്കിടയില്‍ തന്നെ മോശമായി ചിത്രീകരിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണക്കോടതി കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടി വിചാരണകോടതിക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിനാല്‍ തന്നെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യമാണ് ഹൈക്കോടതിയില്‍ സര്‍ക്കാരും നടിയും ഉന്നയിച്ചത്. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.
Read also : ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്