ചെന്നൈ : രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ടി മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ എന്നും സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ ക്ഷാമം രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്‌റ്റിസ് ഡിവൈ ചന്ദ്രശേഖർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ രാഷ്‌ട്രീയ കലഹങ്ങൾ മാറ്റിവെക്കണമെന്നും കോടതിയെന്ന നിലയിൽ സഹായിക്കാനാണ് ശ്രമമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജൂലൈ 15 വരെയാണ് ഓക്‌സിജൻ പ്ളാന്റ് പ്രവർത്തിക്കാൻ അനുമതി ഉള്ളത്. അതിന് ശേഷം ആവശ്യമായി വന്നാൽ കാലാവധി നീട്ടി നൽകുമെന്നും കോടതി വ്യക്‌തമാക്കി.
ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റ് നടത്തും. ഓഡിറ്റ് നടത്തുന്നതിനായി തൂത്തുക്കുടി ജില്ലാ കളക്‌ടർ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.
Read also : ഉടുമ്പും കള്ളുപാട്ടും പിന്നെ ഞാനും…; മനസ് തുറന്ന് ഇമ്രാൻ ഖാൻ