ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താൻ മാത്രമാണ് ജയിലിലുള്ളതെന്ന് സുനി വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്‌തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സുനി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
എന്നാൽ ജാമ്യാപേക്ഷയെ സർക്കാർ ശക്‌തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്‌തിയാണ് പൾസർ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി, അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യേപക്ഷ തള്ളുകയായിരുന്നു.
Most Read: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു