ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
sri lanka-fire
Representational Image (Image: AP)
Ajwa Travels

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ജനകീയ പ്രതിഷേധം കൂടുതൽ ശക്‌തമായ പശ്‌ചാത്തലത്തിലാണ് നീക്കം. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൊളംബോയിൽ വീണ്ടും ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്.

പ്രസിഡണ്ട് ഗൊതബയ രാജപക്‌സെ രാജിവെക്കാത്ത പശ്‌ചാത്തലത്തിലാണ് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചത്. രാജി പ്രഖ്യാപിക്കാതെ ഗൊതബയ രാജപക്‌സെ രാജ്യം വിടുകയായിരുന്നു. ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ സൈന്യം ഓഫിസിന് ചുറ്റും സുരക്ഷാ വലയം തീർത്തു. പതിനായിരക്കണക്കിന് ആളുകളാണ് ഓഫിസിന് മുന്നിൽ തടിച്ചുകൂടിയത്.

രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്. ഗൊതബയ രാജപക്‌സെ രാജ്യം വിട്ടതോടെ രോക്ഷാകുലരായ ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗൊതബയയും കുടുംബവും രാജ്യം വിട്ടത്.

ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാജപക്‌സെ സഹോദരങ്ങളുടെ കെടുകാര്യസ്‌ഥതയാണ് ശ്രീലങ്കയിലെ സ്‌ഥിതി ഇത്രയും വഷളാക്കിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

Read Also: വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE