തിരുവനന്തപുരം: കൊല്ലം തെൻമല ശെന്തുരുണി വന്യജീവി സാങ്കേതത്തിൽ 15 സീറ്റ് ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്‌ഥരുൾപ്പെടെ ഉള്ളവർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ ഉത്തരവായി.
തിരുവനന്തപുരം സ്‌പെഷ്യൽ ജഡ്‌ജ് ആൻഡ് എൻക്വയറി കമ്മീഷണർ ജി ഗോപകുമാർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് ഉത്തരവ് നൽകിയത്. ശെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്‌മി, സിഡ്കോ മുൻ എംഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്‌ണകുമാർ എന്നിവർക്കെതിരെ ബിജെപി നേതാവ് ആർഎസ് രാജീവ് നൽകിയ പരാതിയിൻമേലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.
Read Also: അടിസ്‌ഥാന സൗകര്യമില്ല; അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 2 കിലോമീറ്റർ