തിരുവനന്തപുരം: കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകും.
കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ സംസ്‌ഥാന വനം വകുപ്പുകൾ ഒരുമിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. വന്യജീവികളുടെ വംശവർധന ഉണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
‘വളരെയധികം വനംവിസ്‌തൃതിയുള്ള സംസ്‌ഥാനമാണ് കേരളം. കുറച്ച് നാളുകളായി ഇവിടെ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരികയാണ്. വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ വന്യജീവികളുടെ കണക്കെടുപ്പ് നടത്തുകയാണ്. കണക്കെടുപ്പ് പൂർത്തിയായിട്ട് മാത്രമേ അനന്തര നടപടികൾ സ്വീകരിക്കാൻ കഴിയൂ’ എന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Read Also: മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി