തിരുവനന്തപുരം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതിനൊടകം തന്നെ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സീല്‍ വച്ച കവറില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ സുപ്രീംകോടതി ഇടപെടില്ലെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. അതിനാല്‍ത്തന്നെ സുപ്രീംകോടതിയുടെ വാക്കുകള്‍ ഇന്ന് നിര്‍ണായകമാണ്. സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരുവിധ സഹകരണവും ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഉൾപ്പടെയുള്ള രേഖകള്‍ വിട്ട് നല്‍കാത്ത നടപടിയെ പറ്റിയും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രേഖകള്‍ വിട്ട് നല്‍കാതിരുന്നിട്ടും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സിബിഐ തീരുമാനിച്ചത്. അതിനാല്‍ത്തന്നെ സിബിഐയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Read also : കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി