കൊച്ചി: തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് സമർപ്പിച്ച ഹരജികൾ എറണാകുളം എസിജെഎം കോടതി തള്ളി. കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി അറിയിച്ചു. വ്യാജ മേൽവിലാസം ഉപയോഗിച്ച് വാഹനം രജിസ്‌റ്റർ ചെയ്‌ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിലൂടെ സംസ്‌ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്‌ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രം. കേസിന്റെ വിചാരണാ നടപടികൾ മേയ് 28ന് ആരംഭിക്കും. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകൾ രജിസ്‌റ്റർ ചെയ്‌തതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് സുരേഷ് ഗോപി നൽകിയ മൊഴി. എന്നാൽ, ആ വിലാസത്തിൽ ഭൂമി ഇല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!