ന്യൂ ഡെൽഹി: ചലച്ചിത മേഖലയിൽ ലഹരി മരുന്ന് ഉപയോഗമുണ്ടെന്ന ആരോപണത്തെ എതിർത്ത് സംസാരിച്ച എംപിയും നടിയുമായ ജയ ബച്ചനെ വിമർശിച്ച കങ്കണ റണൗട്ടിനെതിരെ സ്വര ഭാസ്‌കർ. കങ്കണയുടെ പ്രതികരണം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്ന് നടി സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്‌തു.
“നിങ്ങളുടെ മനസിലെ അഴുക്ക് നിങ്ങളിൽ മാത്രം ഒതുക്കി വയ്‌ക്കൂ. എന്നെ അധിക്ഷേപിക്കണമെങ്കിൽ ചെയ്‌തോളു, നിങ്ങളുടെ വിഡ്ഢിത്തരങ്ങൾ സന്തോഷത്തോടെ കേട്ട് ചെളിക്കുള്ളിലെ ഈ ഗുസ്‌തിയിൽ ഞാനും പങ്കാളിയാകാം.. മുതിർന്നവരെ ബഹുമാനിക്കുക എന്നതാണ് ഇന്ത്യൻ സംസ്‌കാരത്തിലെ ആദ്യ പാഠം. നിങ്ങളൊരു സ്വയം പ്രഖ്യാപിത ദേശസ്‌നേഹിയാണ്,”- സ്വര ട്വിറ്ററിൽ കുറിച്ചു.
Sickening Kangana. Shameful comment! बस करो please. अपने ज़हन की गंदगी ख़ुद तक सीमित रखो, गाली देनी है तो मुझे दो.. मैं तुम्हारी बकवासें ख़ुशी ख़ुशी सुनूँगी और यह कीचड़ कुश्ती लड़ूँगी तुम्हारे साथ। बड़ों की इज़्ज़त भारतीय संस्कृति का पहला सबक़ है- और तुम तो कथित राष्ट्रवादी हो। https://t.co/RC8WUilBbD
— Swara Bhasker (@ReallySwara) September 16, 2020
ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് ജയ ബച്ചൻ പാർലമെന്റിൽ പ്രതിഷേധം അറിയിച്ചിരുന്നു. നടിയുടെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലായിരുന്നു വിമർശനം.
“ചലച്ചിത്ര മേഖലയിൽ നിന്ന് പേരും പ്രശസ്‌തിയും നേടിയ ആളുകൾ തന്നെ അതിനെ തരംതാഴ്‌ത്തി പറയുകയാണ്. ഇത്തരം പരാമർശം പാലുതന്ന കൈയിൽ തന്നെ കൊത്തുന്നതിന് തുല്യമാണ്. ഏത് പാത്രത്തിൽ നിന്നാണോ കഴിക്കുന്നത് ആ പാത്രത്തിൽ തന്നെ ഓട്ട വീഴ്‌ത്താൻ ശ്രമിക്കുകയാണ്. നിരവധി ആളുകൾക്ക് പേരും പ്രശസ്‌തിയും നൽകിയ മേഖലയാണിത്. കുറച്ച് ആളുകൾ ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് ഈ മേഖലയെ മുഴുവനായി അധിക്ഷേപിക്കരുത്,”- എന്നായിരുന്നു സമാജ്‌വാദി പാർട്ടി എംപി കൂടിയായ ജയ ബച്ചൻ പാർലമെന്റിൽ പറഞ്ഞത്.
ബോളിവുഡിലും മയക്കുമരുന്ന് സ്വാധീനമുണ്ടെന്നും സർക്കാർ ഇടപെടണമെന്നുമുള്ള ബിജെപി എംപി രവി കിഷന്റെ പ്രസ്‌താവനയോട് പ്രതികരിക്കവെ ആയിരുന്നു ജയ ബച്ചന്റെ വിമർശനം.
Kerala News: ‘സുകൃതം സുവര്‍ണം’ ; കുഞ്ഞൂഞ്ഞ് @ 50; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം
അതേസമയം, ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് കങ്കണ തിരിച്ചു ചോദിച്ചു.
“ഏത് പാത്രമാണ് ജയാ ജിയും അവരുടെ ഇൻഡസ്ട്രിയും നൽകിയത്? രണ്ട് മിനിറ്റ് നീണ്ട റോൾ, ഐറ്റം നമ്പർ അല്ലെങ്കിൽ ഒരു റൊമാന്റിക് സീൻ എന്നിങ്ങനെ ഒരു പാത്രം മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. അതും നായകന് വഴങ്ങിക്കൊടുത്തശേഷം മാത്രം. ഈ ഇൻഡസ്ട്രിയെ ഫെമിനിസം പഠിപ്പിച്ചത് ഞാനാണ്. ആ പാത്രത്തിൽ സ്‌ത്രീ കേന്ദ്രീകൃത-ദേശഭക്തി ചിത്രങ്ങൾ നിറച്ച് അലങ്കരിച്ചു. ഇത് എനിക്ക് സ്വന്തമായ പാത്രമാണ്. നിങ്ങളുടെതല്ല ജയാ ജീ”- എന്നായിരുന്നു കങ്കണയുടെ മറുപടി.
Entertainment News: നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി