തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകരെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതവര്‍ഗീയ വാദികള്‍ ഭീഷണിയുമായി രംഗത്തെത്തുമ്പോള്‍ ചെറുത്തുനില്‍പ്പ് സ്വാഭാവികമാണ് എന്നാണ് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞത്.
നെയ്യാറ്റിന്‍കരയില്‍ നടന്നത് സ്‌ത്രീകളുടെ പ്രതീകാത്‌മകമായ പ്രകടനമാണ്. മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളേയും ക്രിസ്‌ത്യാനികളേയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടു വരികയാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ എന്‍ഡിഎ മികച്ച വിജയം നേടുമെന്നും കെ സുരേന്ദ്രന്‍ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. കനത്ത പോളിംഗ് യുഡിഎഫിനും എല്‍ഡിഎഫിനുമെതിരായ ജനങ്ങളുടെ കടുത്ത പ്രതിഷേധമാണ് സൂചിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനുള്ള അംഗീകാരം ജനങ്ങള്‍ തൃക്കാക്കരയില്‍ നല്‍കും. മതവര്‍ഗീയ ശക്‌തികള്‍ക്ക് സംരക്ഷണം നല്‍കുന്ന എല്‍ഡിഎഫിന്റയും യുഡിഎഫിന്റേയും സമീപനം തൃക്കാക്കരയിലെ ജനങ്ങള്‍ക്കിടയില്‍ ശക്‌തമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Most Read: കേരളത്തിൽ ഇക്കുറി കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്