വിദ്വേഷ പ്രസംഗം; ആര് നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണം- സുപ്രീം കോടതി

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: വിദ്വേഷ പ്രസംഗങ്ങൾ ഏത് വിഭാഗക്കാർ നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

നൂഹ് സംഭവത്തിന് ശേഷം വിവിധ സംസ്‌ഥാനങ്ങളിലായി 27 റാലികൾ മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ചെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു. സ്‌ഥാപനങ്ങളിൽ ജോലിക്ക് മുസ്‌ലിംകളെ നിയമിച്ചവർക്ക് ഭീഷണി നേരിടേണ്ടി വന്നു. റാലികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകർക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ചു കൊല്ലുകയുമാണ് ഒരുകൂട്ടർ ലക്ഷ്യം വെക്കുന്നതെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു.

കേരളത്തിൽ മുസ്‌ലിം ലീഗ് ഹിന്ദുക്കൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഏത് വിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. ജസ്‌റ്റിസുമാരായ സഞ്‌ജീവ്‌ ഖന്ന, എസ്‌വിഎൻ ഭാട്ടി എന്നിവരാണ് വാദം കേട്ടത്. കേസ് പരിഗണിക്കുന്നത് ഓഗസ്‌റ്റ് 25ലേക്ക് മാറ്റി.

Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം- വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE