കാബൂള്‍: മൂന്ന് ദിവസത്തെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് താലിബാന്‍. ഏറ്റവും ഒടുവിൽ കുന്ദൂസ് നഗരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. കുന്ദൂസ് നഗരത്തിലെ പോലീസ് ആസ്‌ഥാനവും ജയിലും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ നേതാക്കള്‍ പറഞ്ഞു. സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്‌സ്ജാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ കീഴടക്കിയത്.
സാരഞ്ച് കീഴടക്കിയത് തങ്ങള്‍ ആഘോഷിക്കുകയാണെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തിരുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന സാരഞ്ച് പിടിച്ചെടുത്തത് തുടക്കം മാത്രമാണെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളും ഉടന്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും താലിബാന്‍ നേതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം താലിബാൻ നടത്തിയ ആക്രമണത്തിൽ അഫ്‌ഗാന്‍ സര്‍ക്കാരിന്റെ മാദ്ധ്യമ വിഭാഗം തലവനും പ്രസിഡണ്ട് അഷ്‌റഫ് ഘാനിയുടെ വക്‌താവുമായ ദവാ ഖാന്‍ മിന്‍പാല്‍ കൊല്ലപ്പെട്ടിരുന്നു.
Read also: പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസ്; 50 പേര്‍ അറസ്‌റ്റില്‍