കാബൂള്‍: അഫ്ഗാനില്‍ സ്‍ത്രീകൾ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് താലിബാൻ. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത് ആറ് പേര് മാത്രമാണ് ഒത്തുകൂടിയിരുന്നത്.
“ഞങ്ങളുടെ പേന തകര്‍ക്കരുത്, ഞങ്ങളുടെ പുസ്‍തകം കത്തിക്കരുത്, ഞങ്ങളുടെ സ്‌കൂള്‍ അടക്കരുത്” എന്നെഴുതിയ ബാനറും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. തുടർന്ന് താലിബാൻ ബാനർ നശിപ്പിക്കുകയും പ്രതിഷേധക്കാരെ ബലം ഉപയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. സ്‍ത്രീകള്‍ക്ക് പ്രതിഷേധം നടത്താൻ ആവകാശമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തിൽ അനുവാദം വാങ്ങണമെന്നുമാണ് അതിക്രമത്തെ ന്യായീകരിച്ച് താലിബാന്‍ പറയുന്നത്.
അഫ്ഗാനിസ്‌ഥാനില്‍ ആക്രമണം നടത്തി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ സ്‍ത്രീകള്‍ക്ക് മേല്‍ കടുത്ത നിന്ത്രണമാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകൾ തുറന്ന് ആണ്‍കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു എങ്കിലും പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Read also: ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേരുന്നില്ല; വിമർശനം