കടലാക്രമണം രൂക്ഷം; ജില്ലയിൽ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചു

By Staff Reporter, Malabar News
Kozhikode news
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13, 18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്, മുനമ്പത്ത് , അഴീക്കൽ, കണ്ണൻ കടവ് എന്നീ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.

പേരാമ്പ്ര വില്ലേജിൽ തൊള്ളറവയലിൽ ചോയിയുടെ കുടുംബത്തെ വീട്ടിൽ വെള്ളം കയറിയതിനാലും കപ്പള്ളിച്ചാലിൽ വേലായുധന്റെ കുടുംബത്തെ താമസിച്ചിരുന്ന ഷെഡ് തകർന്നതിനാലും കണ്ണോത്ത് സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു.

കടൽക്ഷോഭം ഉണ്ടായ ഇരിങ്ങൽ വില്ലേജിലെ കോട്ടക്കടപ്പുറം ഭാഗത്തുള്ള 15 കുടുംബങ്ങളെയും, പുഴവെള്ളം കയറിയ പടന്ന തുരുത്തിയിലെ അഞ്ച് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ചെങ്ങോട്ട്കാവ് വില്ലേജിൽ 17, 15 വാർഡുകളിലെ അഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി.

ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും കൊഴുക്കല്ലൂർ വില്ലേജിൽ നിടുമ്പൊയിൽ കളത്തിൽ രവീന്ദ്രൻ നായരുടെ ഓടുമേഞ്ഞ വീട് ഭാഗികമായി തകർന്നു. കാപ്പാട് മൊളുവങ്കരക്കണ്ടി അബുവിന്റെ വീട് പൂർണമായും പടിഞ്ഞാറെ വലിയാണ്ടി ഗിരീഷിന്റെ വീട് ഭാഗികമായും തകർന്നു.

ഇതുവരെ കോഴിക്കോട് താലൂക്കിൽ നാല് ക്യാമ്പുകളിലായി 24 കുടുംബങ്ങളിൽ നിന്നുളള 109 പേരെ പാര്‍പ്പിച്ചതായി അധികൃതർ അറിയിച്ചു.

Malabar News: കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE