ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തി ഭീകരർ. കശ്‌മീരി പണ്ഡിറ്റ് അധ്യാപികയായ ജമ്മുവിലെ സാംബ സെക്‌ടർ സ്വദേശിനിയായ രജനി ഭല്ല(36) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കുൽഗാമിലുള്ള ഗോപാൽപുരയിലെ ഹൈസ്‌കൂളിൽ വച്ചാണ് വെടിയേറ്റത്. ഇവിടെയാണ് ഇവർ അധ്യാപികയായി ജോലി ചെയ്‌തു വന്നിരുന്നത്.
വെടിയേറ്റ ഉടൻ തന്നെ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മെയ് മാസത്തിൽ മാത്രം കശ്‌മീർ താഴ്‌വരയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കശ്‌മീരി പണ്ഡിറ്റാണ് ഇവർ. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കശ്‌മീരിൽ പതിവാകുകയാണെന്ന പരാതി ഉയരുന്നതിനിടെയാണ് അധ്യാപിക കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ ഗോപാൽപുര മേഖല പൂർണമായും അടച്ചിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തിരച്ചിലും ശക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് 12ആം തീയതിയാണ് ബദ്ഗാം ജില്ലയിലെ ചദൂര തെഹ്‍സിലിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്‌മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തിയത്.
Read also: ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് അപകടം; യുപിയിൽ 7 മരണം