സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി

By Team Member, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ ഈ സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിലുള്ള ജോലികൾ തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് പുറം ജോലികൾ ചെയ്യിക്കുന്നില്ലെന്ന് ലേബർ ഓഫീസർമാർ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുനാടൻ തൊഴിലാളികളെയും ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി എല്ലാവരും പാലിക്കണമെന്നും മുഖ്യമന്തി നിർദേശം നൽകി.

ഒപ്പം തന്നെ ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. ഭക്ഷണത്തിൽ പഴവര്‍ഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം. വയോധികര്‍, കുട്ടികൾ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ വേണം. ജനകീയ കൂട്ടായ്‌മകൾക്ക് കവലകളിൽ കുടിവെള്ള വിതരണം ഉറപ്പാക്കാം. സ്‌ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളവരും ഉദ്യോഗസ്‌ഥരും കുടിവെള്ളവും തണലും ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read also : ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE