ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ

By Desk Reporter, Malabar News
Twitter with a new move; Ban on political advertisements will be waived
Ajwa Travels

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി നിയമിക്കുമെന്ന് ട്വിറ്റർ ചൊവ്വാഴ്‌ച അറിയിച്ചു.

2024ൽ സ്‌റ്റോക്ക് ഹോൾഡർമാരുടെ കാലാവധി തീരുന്ന വാർഷിക യോഗം വരെ മസ്‌ക് ക്‌ളാസ് II ഡയറക്‌ടറായി പ്രവർത്തിക്കും. ബോർഡ് അംഗം ആയതിനാൽ ബാക്കിയുള്ള 14.9 ശതമാനം ഓഹരി തനിച്ചോ കൂട്ടമായോ 90 ദിവസത്തേക്ക് കൈവശപ്പെടുത്താനാകില്ല. മസ്‌ക് എത്തുന്ന വിവരം ട്വിറ്റർ സഹസ്‌ഥാപകനും മുൻ സിഇഒയുമായ ജാക് ഡോർസിയും പങ്കുവെച്ചു.

ഇപ്പോഴത്തെ സിഇഒ പരാഗ് അഗ്രവാളും മസ്‌കും ചേർന്ന് ഹൃദയങ്ങൾ കീഴടക്കുമെന്നും അവർ മികച്ച ടീമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണമോയെന്ന് ചോദിച്ച് മസ്‌ക് ട്വിറ്ററിൽ പോൾ നടത്തിയിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിലെ സ്വാതന്ത്ര്യത്തെ കുറിച്ച് ഇദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. സ്വതന്ത്ര സമൂഹ മാദ്ധ്യമത്തെ കുറിച്ച് ഗൗരവപൂർവം ആലോചിക്കുന്നുവെന്നും അന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.

“ഉപഭോക്‌താക്കൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്ന, അത് സുപ്രധാനമായി കാണുന്ന, ഓപ്പൺ സോഴ്‌സ് അൽഗോരിതമുള്ള, നിഗൂഢ അജണ്ടകളില്ലാത്ത പുതിയ സമൂഹ മാദ്ധ്യമം സ്‌ഥാപിക്കാമോ ഇലോൺ മസ്‌ക്? അത്തരമൊന്ന് വേണമെന്ന് ഞാൻ കരുതുന്നു”- എന്ന ട്വിറ്റർ ഉപഭോക്‌താവ് പ്രണായ് പാത്തോളിന്റെ കുറിപ്പിന് മറുപടി നൽകവേയായിരുന്നു മസ്‌കിന്റെ പ്രതികരണം.

ഇതിനിടയിലാണ് ആഗോള ബിസിനസ് ലോകത്തെ അമ്പരപ്പിച്ച് ട്വിറ്ററിൽ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതും പിന്നാലെ ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നതും.

Most Read:  സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE