മസ്‌ക്കറ്റ് : വിമാനയാത്ര പുനരാരംഭിക്കുന്നതിനായി ഇന്ത്യ ഒമാനുമായി എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു. ഒക്‌ടോബർ ഒന്ന് മുതലാണ് വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള വിമാനസര്‍വീസുകള്‍ നേരത്തെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. റദ്ധാക്കിയ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ കരാര്‍.
എയര്‍ ബബിള്‍ കരാറിലൂടെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും വിമാന കമ്പനികള്‍ക്ക് ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിശ്ചിത വ്യവസ്ഥകളിലുമാണ് യാത്രകള്‍ അനുവദിക്കുന്നത്. എയര്‍ ബബിള്‍ കരാറിലൂടെ ഇന്ത്യയില്‍ നിന്നും ഒമാനിലേക്കും ഒമാനില്‍ നിന്ന് തിരിച്ചും ഉള്ള യാത്രകള്‍ ഒക്‌ടോബർ ഒന്ന് മുതല്‍ പുനഃരാരംഭിക്കും.
Read also : രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍