കൊല്ലം: കല്ലടയാറ്റിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനിയായ അപര്‍ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്‌ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഇന്നലെ മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പത്തനാപുരം മൗണ്ട് താബോറ് സ്‌കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അപർണ. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി.
എന്നാൽ വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്.
Most Read: ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാൻ ഒരുങ്ങി കേന്ദ്രം