സുഗതകുമാരിക്ക് വിട; ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

By Team Member, Malabar News
Malabarnews_sugathakumary
സുഗതകുമാരി
Ajwa Travels

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ പൂര്‍ത്തിയായി. കോവിഡ് ബാധിച്ചു ചികില്‍സയിലിരിക്കെ മരിച്ച കവയിത്രിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നാല് മണിയോടെ ശാന്തികവാടത്തില്‍ എത്തിച്ചു. തുടര്‍ന്ന് നന്ദാവനം പോലീസ് ക്യാംപിലെ പോലീസുകാര്‍ ഔദ്യോഗികമായി സുഗതകുമാരിക്ക് യാത്രയയപ്പ് നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുഗതകുമാരി ഇന്ന് രാവിലെയാണ് ലോകത്തോട് വിട പറഞ്ഞത്. കോവിഡ് ആന്തരികാവയവങ്ങളെ രൂക്ഷമായി ബാധിച്ചതാണ് മരണകാരണം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ സംസ്‌കാര ചടങ്ങില്‍ സുഗതകുമാരിയുടെ മകള്‍ ലക്ഷ്‌മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്‌മനാഭന്‍, ചെറുമകന്‍ വിഷ്‌ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളായി പങ്കെടുത്തത്.

സംസ്‌കാര ചടങ്ങില്‍ സംസ്‌ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനും, തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത് സിംഗ് കൗറും പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളും, പോലീസുകാരും, ജീവനക്കാരും ഉള്‍പ്പടെ എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു. കൂടാതെ ഇവരൊഴികെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരെയും ശാന്തികവാടത്തില്‍ പ്രവേശിപ്പിച്ചില്ല.

Read also : വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി; സുഗതകുമാരിയുടെ വിയോഗത്തിൽ ഉമ്മൻ‌ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE