കോട്ടയം: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്.
Also Read: സുഗതയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടം; എംടി
മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന് സുഗതകുമാരി നിരന്തരം ഓർമിപ്പിച്ചുവെന്ന് അദ്ദേഹം അനുസ്‌മരിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദുഃഖിതര്‍ക്കും പീഡിതര്‍ക്കും സ്‌ഥാനം നല്‍കിയ സുഗതകുമാരിയുടെ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കവയിത്രിയുടെ വിയോഗത്തിൽ എല്ലാ മലയാളികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.