കോഴിക്കോട് : കവയിത്രി സുഗതകുമാരിയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടമെന്ന് എംടി വാസുദേവന്‍ നായര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയെ അനുസ്‌മരിച്ച് സംസാരിക്കുമ്പോഴാണ് എംടി ഇക്കാര്യം പറഞ്ഞത്. ഒരു കവിയെന്നതിനപ്പുറം ഭാഷയുടെയും, പ്രകൃതിയുടെയും നിലനില്‍പ്പിനു വേണ്ടിയും, കാട് സംരക്ഷണത്തിന് വേണ്ടിയുമൊക്കെ ഉൽക്കണ്‌ഠയുള്ള ആളായിരുന്നു സുഗതകുമാരിയെന്ന് അദ്ദേഹം വ്യക്‌തമാക്കി.
സുഗതകുമാരി ഒരിക്കലും ഒരു സാധാരണ കവിയായിരുന്നില്ല. കാലഘട്ടത്തിനനുസരിച്ച് സമൂഹത്തിനും നാടിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ സുഗതകുമാരിയുടെ വിയോഗം സമൂഹത്തിനൊന്നാകെ തീരാനഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി സുഗതയില്ല എന്ന് പറയുമ്പോള്‍ അത് സഹിക്കാനാകുന്ന കാര്യമല്ല . നമ്മുടെ നഷ്‌ടം, കാലത്തിന്റെ നഷ്‌ടം, മാനവിതകത ഇല്ലാതാകുന്ന കാലത്ത് അത് വീണ്ടെടുക്കാന്‍ നടക്കുന്ന തീവ്ര ശ്രമങ്ങള്‍ക്കിടക്ക് തീരാ നഷ്‌ടമാണ് സുഗതകുമാരിയുടെ വിയോഗമെന്ന് എംടി വ്യക്‌തമാക്കി.
Read also : പ്രിയ കവയിത്രിക്ക് മലയാളക്കരയുടെ വിട; സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍