തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് 2019 ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രളയ സെസ് ഏർപ്പെടുത്തിയത്.
ജൂലൈ മാസത്തോടെ മുൻകൂട്ടി നിശ്‌ചയിച്ച 2000 കോടിയുടെ അധിക വരുമാനമെന്ന നേട്ടത്തിലേക്ക് എത്തും. 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്‌ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും സെസ് ഉണ്ടായിരുന്നു. 5 ശതമാനം വരെ നികുതി നിരക്കുള്ള ഉൽപന്നങ്ങളെയും, ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവക്ക് സെസ് ബാധകമായിരുന്നില്ല. 3 ശതമാനം ജിഎസ്‌ടിയുള്ള സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരുന്നത്.
ജൂലൈ 31ന് ശേഷം പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന് സംസ്‌ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അഭ്യർഥിച്ചു.
Read Also: ’10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ല’; പ്രചാരണം അടിസ്‌ഥാനരഹിതം; കേന്ദ്രത്തെ തള്ളി വീണാ ജോർജ്