പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും

By Staff Reporter, Malabar News
flood cess kerala
Representational Image
Ajwa Travels

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്‌ ജൂലൈ 31ന് അവസാനിക്കും. പ്രളയത്തിൽ നിന്ന് കരകയറുന്നതിന് വേണ്ടി 2 വർഷം കൊണ്ട് 2000 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് 2019 ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രളയ സെസ് ഏർപ്പെടുത്തിയത്.

ജൂലൈ മാസത്തോടെ മുൻകൂട്ടി നിശ്‌ചയിച്ച 2000 കോടിയുടെ അധിക വരുമാനമെന്ന നേട്ടത്തിലേക്ക് എത്തും. 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്‌ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും സെസ് ഉണ്ടായിരുന്നു. 5 ശതമാനം വരെ നികുതി നിരക്കുള്ള ഉൽപന്നങ്ങളെയും, ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവക്ക് സെസ്‌ ബാധകമായിരുന്നില്ല. 3 ശതമാനം ജിഎസ്‌ടിയുള്ള സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരുന്നത്.

ജൂലൈ 31ന് ശേഷം പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണമെന്ന് സംസ്‌ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അഭ്യർഥിച്ചു.

Read Also: ’10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ല’; പ്രചാരണം അടിസ്‌ഥാനരഹിതം; കേന്ദ്രത്തെ തള്ളി വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE