കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളി കമ്മിറ്റികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുൻപ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
അതേസമയം, പള്ളിത്തർക്കത്തിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസഹായാവസ്‌ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പള്ളിതർക്ക പ്രശ്‌നത്തിൽ സുപ്രീം കോടതി വിധി ഓർത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമാണ്.
Read Also: അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച സ്‌ഥിരീകരിച്ച് അമരീന്ദർ സിംഗ്