ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ് മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.
കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുറഞ്ഞത് 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും. പബ്ബുകൾ, റസ്‌റ്റോറന്റുകൾ, കടകൾ, പൊതു സ്‌ഥലങ്ങൾ തുടങ്ങിവയൊക്കെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിനെ ക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.
Read Also: വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്