ന്യൂഡെൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ. അഫ്‌ഗാനുമായുള്ള ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോർട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) ഡയറക്‌ടർ ജനറല്‍ ഡോ. അജയ് സഹായ് ആണ് അറിയിച്ചത്.
അഫ്‌ഗാനിസ്‌ഥാനുമായി ഇന്ത്യക്ക് ദീര്‍ഘകാല ബന്ധമാണുള്ളത്. പ്രത്യേകിച്ച് കച്ചവടത്തിലും നിക്ഷേപത്തിലും. അഫ്‌ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2021ല്‍ ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അഫ്‌ഗാനിലേക്കു നടത്തിയത്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും നടത്തിയിരുന്നു. കച്ചവടത്തിനു പുറമേ, അഫ്‌ഗാനില്‍ ഇന്ത്യക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400ഓളം പദ്ധതികളുമുണ്ട്.
അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. പാകിസ്‌ഥാനിലൂടെ ആയിരുന്നു അവിടെനിന്നുള്ള ഇറക്കുമതി നടത്തിയിരുന്നത്. നിലവിൽ താലിബാന്‍ പാകിസ്‌ഥാനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫലത്തില്‍ ഇറക്കുമതി നിലച്ച സാഹചര്യമാണെന്ന് ഡോ. അജയ് സഹായ് പറഞ്ഞു.
Most Read: വിഭജന ഭീതിയുടെ ഓര്‍മ ദിനം; മോദിയോട് ചോദ്യവുമായി രാജ്മോഹന്‍ ഗാന്ധി