തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻ കാറ്റ് ശക്‌തമായതാണ് മഴയ്‌ക്ക് കാരണം. അതീവ ജാഗ്രത പുലർത്താൻ സർക്കാർ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിർദ്ദേശിച്ചു. മലയോരങ്ങളിലും നദീതീരങ്ങളിലും കർശന ജാഗ്രത പാലിക്കണം. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെയും നദിക്കരയിൽ അപകടകരമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ തുറന്നെങ്കിലും ആശങ്കയില്ല. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നുണ്ട്. കനത്ത മഴയ്‌ക്ക് ശമനമായതും നീരൊഴുക്ക് കുറഞ്ഞതും ആശ്വാസമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒക്‌ടോബർ 23 വരെയുള്ള എല്ലാ സർവകലാശാലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.
ഓറഞ്ച് അലർട്
ബുധൻ– തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ
വ്യാഴം– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലർട്
ബുധൻ– കൊല്ലം, ആലപ്പുഴ, കാസർഗോഡ്
വ്യാഴം– കണ്ണൂർ, കാസർഗോഡ്
വെള്ളി– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ശനി– പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
Also Read: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം