പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത

By News Desk, Malabar News
Heavy Rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കൻ കാറ്റ് ശക്‌തമായതാണ് മഴയ്‌ക്ക് കാരണം. അതീവ ജാഗ്രത പുലർത്താൻ സർക്കാർ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിർദ്ദേശിച്ചു. മലയോരങ്ങളിലും നദീതീരങ്ങളിലും കർശന ജാഗ്രത പാലിക്കണം. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെയും നദിക്കരയിൽ അപകടകരമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ തുറന്നെങ്കിലും ആശങ്കയില്ല. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നുണ്ട്. കനത്ത മഴയ്‌ക്ക് ശമനമായതും നീരൊഴുക്ക് കുറഞ്ഞതും ആശ്വാസമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒക്‌ടോബർ 23 വരെയുള്ള എല്ലാ സർവകലാശാലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

ഓറഞ്ച് അലർട്

ബുധൻതിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ

വ്യാഴംതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്

ബുധൻകൊല്ലം, ആലപ്പുഴ, കാസർഗോഡ്

വ്യാഴംകണ്ണൂർ, കാസർഗോഡ്

വെള്ളിതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ശനിപത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

Also Read: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE