തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ആഴ്‌ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാം, നാല് പാപ്പാൻമാർ കൂടെ ഉണ്ടാകണം, ജനങ്ങളിൽ നിന്ന് 5 കിലോമീറ്റർ അകലം വേണം, പ്രത്യേക എലഫെന്റ് സ്‌ക്വാഡ് എല്ലാ എഴുന്നെള്ളിപ്പുകൾക്കും ഉണ്ടാകണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹ പ്രവേശത്തിനെത്തിച്ച രാമചന്ദ്രൻ പടക്കം പൊട്ടിക്കുന്ന ശബ്‌ദം കേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തി. ഇതിനെ തുടർന്ന് ആണ് വിലക്കേർപ്പെടുത്തിയത്. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.
Read Also: മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പോലീസ് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ചു